ഇതിലേ വന്നു പോയവര്‍

Wednesday, October 23, 2013

സമര്‍പ്പണം .... തുടയ്ക്കാന്‍ കഴിയാതെ പോയ ചില കണ്ണീര്‍ക്കണങ്ങള്‍ക്ക് ...



ജോലി കഴിഞ്ഞു വന്നിറങ്ങിയതേ ഉള്ളൂ...സമയം രാത്രി 01:30. ഇവിടെ റോളയില്‍ രാത്രി അതിന്‍റെ വിശപ്പ്‌ തീരെ എല്ലാം തിന്നു തീര്‍ത്തിരിക്കുന്നു .. കടകളും മനുഷ്യരും ഒന്നുപോലും ബാക്കി വയ്ക്കാതെ .. "ഭായ്, നാളെ സെക്കന്റ്‌ ഷിഫ്റ്റ്‌ " .. അടഞ്ഞു പോയ പാതി കണ്‍പോളകള്‍ തുറന്നു ഡ്രൈവറോട് പറഞ്ഞു തീര്‍ത്തു ... കൂടെ ഇറങ്ങിയ ജയേഷ് ഒരു കൈ ഉയര്‍ത്തി ബൈ പറഞ്ഞു നടന്നു നീങ്ങി .. ഞാന്‍ അല്പം കൌതുകത്തോടെ നോക്കി ... ആ കൈ അങ്ങനെ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു ... ഇറങ്ങിയ സ്റ്റോപ്പില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന അത്ര ദൂരമേ ഉള്ളൂ റൂമിനു ... ചെവിയിലെ പാട്ട്കുന്ത്രാണ്ടം വലിച്ചൂരി , ഫുല്സ്ലീവ് ഷര്‍ട്ടിന്‍റെ കൈകള്‍ തെറുത്തു കയറ്റി ഞാന്‍ ഒരു തനി മലയാളിയായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മുറിയിലേയ്ക്ക് നടന്നു ..... പ്രവാസത്തിന്‍റെ നോവ്‌ തൊട്ടാവാടി മുള്ള് പോലെ ഇരുവശവും ഉള്ള കുടുസ്സു മുറികളില്‍ നിന്നും പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്നു എന്ന് എനിക്ക് തോന്നി .... ഒരു വേള അവയുടെ കുത്തേല്‍ക്കാതെ ഒഴിഞ്ഞു മാറി നടക്കുമ്പോഴും , എന്‍റെ തലയിലെ മുള്ള് ഞാന്‍ മറന്നു .....

ഇനി കഥയുടെ ട്വിസ്റ്റ്‌ ..

പെട്ടെന്ന് പിറകില്‍ നിന്നും ഒരു ശബ്ദം :"അസലാമു അലൈക്കും "
ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു ....
പാന്റ്സും ബനിയനും ധരിച്ച ഒരാള്‍ എന്‍റെ നേര്‍ക്ക്‌ നടന്നടുക്കുന്നത് ഒട്ടൊന്നു ഞെട്ടലോടെ ഞാന്‍ കണ്ടു ... ദിവസവും മോഷണവും പിടിച്ചുപറിയും നടക്കുന്ന ഷാര്‍ജയുടെ കഥകള്‍ ഓരോ പത്രവാര്‍ത്തകള്‍ എന്നപോലെ മനസ്സിലൂടെ ഒഴുകി ... നല്ല ആകാര സൌഷ്ട്ടവം ... കാഴ്ചയില്‍ ഒരു ഈജിപ്ഷ്യന്‍ .... ഇടകലര്‍ന്നു നരച്ച കുറ്റിത്താടി .... അല്‍പ്പം കുറുകിയ കണ്ണുകളില്‍ തെളിയുന്ന ക്രൌര്യം ..തോള്‍ സഞ്ചി ...... അടുത്തേയ്ക്ക് വന്നു നിന്നു ... ഞാന്‍ കയ്യിലെ ബാഗില്‍ മുറുകെ പിടിച്ചു ... മൊബൈല്‍ പോക്കെറ്റില്‍ ഇട്ടു ഭദ്രമാക്കി .... അയാള്‍ എന്തൊക്കെയോ ആദ്യം അറബിയില്‍ പറഞ്ഞു .. ഞാന്‍ എനിക്ക് അറബി അറിയില്ലെന്ന് ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ചു .... പെട്ടെന്ന് അയാള്‍ ബാഗില്‍ നിന്നും കുറെ പേപ്പറുകള്‍ പുറത്തെടുത്തു .. വാക്കുകള്‍ തലയറ്റു എന്‍റെ മുന്‍പില്‍ പിടഞ്ഞു വീണു .. "ദിസ്‌ മെഡിസിന്‍ ഫോര്‍ മൈ സണ്‍ ... ഐ ഡോണ്ട് ഹാവ് മണി ... ഹി ഈസ്‌ സീരിയസ് ....." ഞാന്‍ അല്പം ഒന്ന് പകച്ചെങ്കിലും മനസ്സിലൂടെ കടന്നു പോയ ചിന്തകളില്‍ ഒരു തനി മലയാളിയായി ... എന്‍റെ ചിന്തകളില്‍ അയാള്‍ ഒരു കള്ളനും ...... ഇവന് കാശ് കൊടുക്കാന്‍ ഞാന്‍ പേഴ്സ് എടുത്താല്‍ ഇവന്‍ എന്‍റെ തലയ്ക്കു അടിച്ചിട്ട് അതും കൊണ്ട് കടന്നു കളയും ...അപ്പൊ ഇല്ലെന്നു പറയാം ... ഞാന്‍ ജോലി കഴിഞു വരികയാണെന്നും, എന്‍റെ കയ്യില്‍ ഒന്നും ഇല്ലെന്നും ഒരു വിധം പറഞ്ഞൊപ്പിച്ചു.... പെട്ടെന്ന് അയാള്‍ ആ പേപ്പറുകള്‍ തിരികെ വച്ച് , എന്നോട് പറഞ്ഞു ... " മണി .. ഫുഡ്‌ ... നോ ഫുഡ്‌ .... നോ മണി " ..... പ്ലീസ് " .. ആ വാക്കുകള്‍ എന്നെ തളര്‍ത്തി എങ്കിലും എനിക്ക് പേഴ്സ് എടുക്കാന്‍ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല .... ഞാന്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു .. അയാള്‍ എനിക്ക് "ശുക്രാന്‍" പറഞ്ഞു നടന്നു നീങ്ങി .. ഒപ്പം രണ്ടു മൂന്നു സോറിയും.....

   *****************************************************************

തിരികെ നടക്കവേ എന്‍റെ മനസ്സ് പതറാന്‍ തുടങ്ങി. ഇനി ശരിക്കും അയാള്‍ പറഞ്ഞത് സത്യം ആണെങ്കിലോ ? അമ്മ പറഞ്ഞുതന്നതൊക്കെ മെല്ലെ ഓര്‍മ്മ വന്നു ....ഞാന്‍ പേഴ്സ് എടുത്തു നോക്കി ... ഒരു പതിനഞ്ചു ദിര്‍ഹം .... ഞാന്‍ പത്തില്‍ കയറിപ്പിടിച്ചു ... കയ്യില്‍ ഒതുക്കി .. തിരികെ ഓടി ചെന്നപ്പോള്‍ തെരുവ് വിളക്കുകളുടെ ഓരം ചേര്‍ന്ന് ഒരു വിളിപ്പാട് അകലെ നടന്നു നീങ്ങുന്ന അയാളെ കണ്ടു കൈകൊട്ടി വിളിച്ചു .. അയാള്‍ തിരിഞ്ഞു നിന്നു .... ഞാന്‍ ആ നോട്ട് അയാളുടെ കയ്യില്‍ തിരുകി ... എന്നിട്ട് പറഞ്ഞു " എന്‍റെ ബാഗില്‍ ഇതേ ഉള്ളൂ .... അയാള്‍ അതുമായി ഒന്നും പറയാതെ നോക്കി നിന്നു ... ഞാന്‍ ഒട്ടൊരു സന്തോഷത്തോടെ തിരിഞ്ഞു നടന്നു ... നാല് ചുവടുകള്‍ക്ക് അപ്പുറം പെട്ടെന്ന് എന്‍റെ തോളില്‍ ഒരു പിടി വീണു .... ഞാന്‍ ഭയന്ന് തിരിഞ്ഞു നോക്കി .. തോള്‍ നന്നേ വേദനിക്കുന്നുണ്ടായിരുന്നു .. അതാ അയാള്‍ ..... അടി എനിക്ക് കിട്ടും എന്ന് ഞാന്‍ ഉറപ്പിച്ചു .... ഒന്നും പറയാതെ ,എന്‍റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് അയാള്‍ കയ്യിലെ കീറിയ പേഴ്സില്‍ നിധി പോലെ വച്ച ഒരു കുരുന്നിന്റെ ഫോട്ടോ കാണിച്ചു എന്നെ ..... ഞാന്‍ ആകെ തകര്‍ന്നു .... എന്നിലെ സംശയങ്ങളും അഹങ്കാരവും ഇടിഞ്ഞു വീണു തരിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ തിരികെ നടന്നു തുടങ്ങിയിരുന്നു ..... ഒന്നും പറയാനാവാതെ നാവിറങ്ങിപ്പോയ ഞാന്‍ നോക്കി നിന്നു ..... ആ മനുഷ്യനും തോള്‍ സഞ്ചിയും കാഴ്ചയില്‍ നിന്നും മറയും വരെ .............................. ആരാണെന്നോ എന്താണെന്നോ അറിയാത്ത ആ മനുഷ്യന് വേണ്ടി , ആ കുരുന്നിന് വേണ്ടി ഈ അക്ഷരക്കൂട്ടുകള്‍ എങ്കിലും.......


ജോലി കഴിഞ്ഞു വന്നിറങ്ങിയതേ ഉള്ളൂ...സമയം രാത്രി 01:30. ഇവിടെ റോളയില്‍ രാത്രി അതിന്‍റെ വിശപ്പ്‌ തീരെ എല്ലാം തിന്നു തീര്‍ത്തിരിക്കുന്നു .. കടകളും മനുഷ്യരും ഒന്നുപോലും ബാക്കി വയ്ക്കാതെ .. "ഭായ്, നാളെ സെക്കന്റ്‌ ഷിഫ്റ്റ്‌ " .. അടഞ്ഞു പോയ പാതി കണ്‍പോളകള്‍ തുറന്നു ഡ്രൈവറോട് പറഞ്ഞു തീര്‍ത്തു ... കൂടെ ഇറങ്ങിയ ജയേഷ് ഒരു കൈ ഉയര്‍ത്തി ബൈ പറഞ്ഞു നടന്നു നീങ്ങി .. ഞാന്‍ അല്പം കൌതുകത്തോടെ നോക്കി ... ആ കൈ അങ്ങനെ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു ... ഇറങ്ങിയ സ്റ്റോപ്പില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന അത്ര ദൂരമേ ഉള്ളൂ റൂമിനു ... ചെവിയിലെ പാട്ട്കുന്ത്രാണ്ടം വലിച്ചൂരി , ഫുല്സ്ലീവ് ഷര്‍ട്ടിന്‍റെ കൈകള്‍ തെറുത്തു കയറ്റി ഞാന്‍ ഒരു തനി മലയാളിയായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മുറിയിലേയ്ക്ക് നടന്നു ..... പ്രവാസത്തിന്‍റെ നോവ്‌ തൊട്ടാവാടി മുള്ള് പോലെ ഇരുവശവും ഉള്ള കുടുസ്സു മുറികളില്‍ നിന്നും പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്നു എന്ന് എനിക്ക് തോന്നി .... ഒരു വേള അവയുടെ കുത്തേല്‍ക്കാതെ ഒഴിഞ്ഞു മാറി നടക്കുമ്പോഴും , എന്‍റെ തലയിലെ മുള്ള് ഞാന്‍ മറന്നു .....

ഇനി കഥയുടെ ട്വിസ്റ്റ്‌ ..

പെട്ടെന്ന് പിറകില്‍ നിന്നും ഒരു ശബ്ദം :"അസലാമു അലൈക്കും "
ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു ....
പാന്റ്സും ബനിയനും ധരിച്ച ഒരാള്‍ എന്‍റെ നേര്‍ക്ക്‌ നടന്നടുക്കുന്നത് ഒട്ടൊന്നു ഞെട്ടലോടെ ഞാന്‍ കണ്ടു ... ദിവസവും മോഷണവും പിടിച്ചുപറിയും നടക്കുന്ന ഷാര്‍ജയുടെ കഥകള്‍ ഓരോ പത്രവാര്‍ത്തകള്‍ എന്നപോലെ മനസ്സിലൂടെ ഒഴുകി ... നല്ല ആകാര സൌഷ്ട്ടവം ... കാഴ്ചയില്‍ ഒരു ഈജിപ്ഷ്യന്‍ .... ഇടകലര്‍ന്നു നരച്ച കുറ്റിത്താടി .... അല്‍പ്പം കുറുകിയ കണ്ണുകളില്‍ തെളിയുന്ന ക്രൌര്യം ..തോള്‍ സഞ്ചി ...... അടുത്തേയ്ക്ക് വന്നു നിന്നു ... ഞാന്‍ കയ്യിലെ ബാഗില്‍ മുറുകെ പിടിച്ചു ... മൊബൈല്‍ പോക്കെറ്റില്‍ ഇട്ടു ഭദ്രമാക്കി .... അയാള്‍ എന്തൊക്കെയോ ആദ്യം അറബിയില്‍ പറഞ്ഞു .. ഞാന്‍ എനിക്ക് അറബി അറിയില്ലെന്ന് ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ചു .... പെട്ടെന്ന് അയാള്‍ ബാഗില്‍ നിന്നും കുറെ പേപ്പറുകള്‍ പുറത്തെടുത്തു .. വാക്കുകള്‍ തലയറ്റു എന്‍റെ മുന്‍പില്‍ പിടഞ്ഞു വീണു .. "ദിസ്‌ മെഡിസിന്‍ ഫോര്‍ മൈ സണ്‍ ... ഐ ഡോണ്ട് ഹാവ് മണി ... ഹി ഈസ്‌ സീരിയസ് ....." ഞാന്‍ അല്പം ഒന്ന് പകച്ചെങ്കിലും മനസ്സിലൂടെ കടന്നു പോയ ചിന്തകളില്‍ ഒരു തനി മലയാളിയായി ... എന്‍റെ ചിന്തകളില്‍ അയാള്‍ ഒരു കള്ളനും ...... ഇവന് കാശ് കൊടുക്കാന്‍ ഞാന്‍ പേഴ്സ് എടുത്താല്‍ ഇവന്‍ എന്‍റെ തലയ്ക്കു അടിച്ചിട്ട് അതും കൊണ്ട് കടന്നു കളയും ...അപ്പൊ ഇല്ലെന്നു പറയാം ... ഞാന്‍ ജോലി കഴിഞു വരികയാണെന്നും, എന്‍റെ കയ്യില്‍ ഒന്നും ഇല്ലെന്നും ഒരു വിധം പറഞ്ഞൊപ്പിച്ചു.... പെട്ടെന്ന് അയാള്‍ ആ പേപ്പറുകള്‍ തിരികെ വച്ച് , എന്നോട് പറഞ്ഞു ... " മണി .. ഫുഡ്‌ ... നോ ഫുഡ്‌ .... നോ മണി " ..... പ്ലീസ് " .. ആ വാക്കുകള്‍ എന്നെ തളര്‍ത്തി എങ്കിലും എനിക്ക് പേഴ്സ് എടുക്കാന്‍ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല .... ഞാന്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു .. അയാള്‍ എനിക്ക് "ശുക്രാന്‍" പറഞ്ഞു നടന്നു നീങ്ങി .. ഒപ്പം രണ്ടു മൂന്നു സോറിയും.....തിരികെ നടക്കവേ എന്‍റെ മനസ്സ് പതറാന്‍ തുടങ്ങി. ഇനി ശരിക്കും അയാള്‍ പറഞ്ഞത് സത്യം ആണെങ്കിലോ ? അമ്മ പറഞ്ഞുതന്നതൊക്കെ മെല്ലെ ഓര്‍മ്മ വന്നു ....ഞാന്‍ പേഴ്സ് എടുത്തു നോക്കി ... ഒരു പതിനഞ്ചു ദിര്‍ഹം .... ഞാന്‍ പത്തില്‍ കയറിപ്പിടിച്ചു ... കയ്യില്‍ ഒതുക്കി .. തിരികെ ഓടി ചെന്നപ്പോള്‍ തെരുവ് വിളക്കുകളുടെ ഓരം ചേര്‍ന്ന് ഒരു വിളിപ്പാട് അകലെ നടന്നു നീങ്ങുന്ന അയാളെ കണ്ടു കൈകൊട്ടി വിളിച്ചു .. അയാള്‍ തിരിഞ്ഞു നിന്നു .... ഞാന്‍ ആ നോട്ട് അയാളുടെ കയ്യില്‍ തിരുകി ... എന്നിട്ട് പറഞ്ഞു " എന്‍റെ ബാഗില്‍ ഇതേ ഉള്ളൂ .... അയാള്‍ അതുമായി ഒന്നും പറയാതെ നോക്കി നിന്നു ... ഞാന്‍ ഒട്ടൊരു സന്തോഷത്തോടെ തിരിഞ്ഞു നടന്നു ... നാല് ചുവടുകള്‍ക്ക് അപ്പുറം പെട്ടെന്ന് എന്‍റെ തോളില്‍ ഒരു പിടി വീണു .... ഞാന്‍ ഭയന്ന് തിരിഞ്ഞു നോക്കി .. തോള്‍ നന്നേ വേദനിക്കുന്നുണ്ടായിരുന്നു .. അതാ അയാള്‍ ..... അടി എനിക്ക് കിട്ടും എന്ന് ഞാന്‍ ഉറപ്പിച്ചു .... ഒന്നും പറയാതെ ,എന്‍റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് അയാള്‍ കയ്യിലെ കീറിയ പേഴ്സില്‍ നിധി പോലെ വച്ച ഒരു കുരുന്നിന്റെ ഫോട്ടോ കാണിച്ചു എന്നെ ..... ഞാന്‍ ആകെ തകര്‍ന്നു .... എന്നിലെ സംശയങ്ങളും അഹങ്കാരവും ഇടിഞ്ഞു വീണു തരിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ തിരികെ നടന്നു തുടങ്ങിയിരുന്നു ..... ഒന്നും പറയാനാവാതെ നാവിറങ്ങിപ്പോയ ഞാന്‍ നോക്കി നിന്നു ..... ആ മനുഷ്യനും തോള്‍ സഞ്ചിയും കാഴ്ചയില്‍ നിന്നും മറയും വരെ .............................. ആരാണെന്നോ എന്താണെന്നോ അറിയാത്ത ആ മനുഷ്യന് വേണ്ടി , ആ കുരുന്നിന് വേണ്ടി ഈ അക്ഷരക്കൂട്ടുകള്‍ എങ്കിലും.......

ഒരു സ്നേഹക്കടം ...... വീട്ടാന്‍ ആവാത്തത് ....



ഇന്ന് എഴുതാനുള്ളത് ഒരു ടീച്ചറെക്കുറിച്ചാണ് ......

 വര്‍ഷങ്ങള്‍ക്കും മുന്‍പ് , ഒരു ശരാശരി വിദ്യാര്‍ത്ഥിയായ ഒരു അഞ്ചാം ക്ലാസ്സുകാരന്‍റെ ഏതോ കുത്തിക്കുറിപ്പിനെ ,ചേര്‍ത്ത് പിടിച്ചു പ്രോത്സാഹിപ്പിച്ച ആ ടീച്ചറെക്കുറിച്ച് ......

 പീറ്റ്‌ മെമ്മോറിയല്‍ ട്രെയിനിംഗ് സ്കൂളില്‍ നിന്നും മൂന്നു മാസത്തെ ട്രെയിനിങ്ങിനു സ്കൂളില്‍ വന്ന കുറെപ്പേരില്‍ ഒരു അധ്യാപിക ... ചെറു പ്രായം എങ്കിലും എന്നും ഒരേ സ്വരം കേട്ട്മടുത്ത , ഗവണ്മെന്‍റ് സ്കൂളിന്‍റെ ഒരേ നിറങ്ങള്‍ മടുത്തു തുടങ്ങിയ കുറെ പൈതങ്ങള്‍ക്ക് അവരുടെ വരവ് ഒരു ആശ്വാസമായിരുന്നു .... പാട്ടും ചിരിയും കളിയുമായി കുറെ ദിവസങ്ങള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആഘോഷങ്ങളുടെതായി ..... അങ്ങനെ അങ്ങനെ ആ ട്രെയിനിംഗ് ടീച്ചര്‍മാരുടെ വരവുകള്‍ക്കായി ക്ലാസ്മുറികള്‍ കാത്തു നിന്നു ... സന്തോഷങ്ങളുടെതായ ഏതോ ഒരു ദിവസം " നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു വിഷയത്തെ പറ്റി ഒരു നാലഞ്ചു വാചകം എഴുതാന്‍ ഒരു ടീച്ചര്‍ പറഞ്ഞു ..... എല്ലാവരും അവരവരുടെ അറിവുകള്‍ക്ക് അനുസരിച്ച് എഴുതിത്തുടങ്ങി ...... മെല്ലെ .. ഇലകള്‍ വീഴുംപോലെ കൊഴിഞ്ഞു വീണ കുറെ നിമിഷങ്ങല്‍ക്കുമപ്പുറം, എല്ലാവരുടെയും എഴുത്തുകള്‍ വച്ചു അവര്‍ മെല്ലെ വായിച്ചു തുടങ്ങി

 ......നെഞ്ചു പടപടാന്നു മിടിക്കുന്നുണ്ടായിരുന്നു ...... അവസാനം അവനു പരിചിതമായ ആ കടലാസുകഷണം അവര്‍ കയ്യിലെടുത്തു വായിച്ചു തുടങ്ങി ....തീര്‍ന്നപ്പോഴെയ്ക്കും ഒന്നും മിണ്ടാതെ അവര്‍ അത് മടക്കി വച്ചു...... നാഴികമണി സമയം അറിയിച്ചു മുഴങ്ങിയപ്പോള്‍ ,എല്ലാവരും സ്വാതന്ത്ര്യം ശ്വസിച്ചു പുറത്തേയ്ക്ക് ഓടി .... അന്നും ഇന്നും ..ഒറ്റയ്ക്ക് മാത്രം നടന്നു ശീലിച്ച ,മെലിഞ്ഞ ആ അഞ്ചാംക്ലാസ്സുകാരന്‍റെ അടുത്തേയ്ക്ക് ആ ടീച്ചര്‍ മെല്ല വന്നു ... എഴുതി കൊടുത്ത പേപ്പര്‍ ഒന്നുകൂടി നിവര്‍ത്തി വായിച്ചു..... ഇത്തവണ ആ കണ്ണുകള്‍ നന്നേ നനഞ്ഞിരുന്നു ..... മെല്ലെ വലതു കൈ ഉയര്‍ത്തി തലയില്‍ വച്ച് ചേര്‍ത്ത് പിടിച്ചു ..... വാക്കുകള്‍ പറയാതെ പതഞ്ഞു അവന്‍റെ തലയ്ക്കു മീതെ ഒരു അനുഗ്രഹമായി ഒഴുകി .....പിന്നെ അവര്‍ കൂട്ടുകാരായി .... ഉച്ച ഊണും കഴിഞ്ഞു വിശ്രമ വേളകളില്‍ , സ്കൂള്‍ മൈതാനത്ത് ഓടിപ്പായുന്ന കൂട്ടുകാരില്‍ കണ്ണും നട്ടു മാറി ഇരുന്ന ആ ചെക്കന് അവര്‍ ഒരു കൂട്ടായി ... പുസ്തങ്ങള്‍ തന്നു ... വായിക്കാന്‍ പ്രേരിപ്പിച്ചു ..നന്മകള്‍ പറഞ്ഞു തന്നു ....... ഒരുപാട് കഥകള്‍ പറഞ്ഞു ..... നാളുകള്‍ക്കു ശേഷം ,യാത്ര പറയേണ്ടി വന്നപ്പോള്‍ ,അവന്‍റെ കണ്ണ് നിറഞ്ഞു തുളുമ്പി .... ഒരു അധ്യാപികയും, വിദ്യാര്‍ഥിയും എന്നതിനും അപ്പുറം അവര്‍ ഒരു വയറു പെറ്റ മക്കളായി ... രണ്ടു പേരും കരഞ്ഞു .... പിന്നെ കുറെ സ്നേഹം നിറഞ്ഞ കത്തുകള്‍ .... കാലത്തിന്‍റെ പാച്ചിലില്‍ അതും നിലച്ചു ....അവനിന്നും അരികു പൊടിഞ്ഞു താറുമാറായ ആ കത്തുകള്‍ നിധി പോലെ കാക്കുന്നു ..... എഴുതിയ അക്ഷരങ്ങള്‍ക്ക് ജീവിതത്തില്‍ ആദ്യം കിട്ടിയ അനുഗ്രഹം .................


 പിന്നീട് ഒരുപാട് തിരഞ്ഞു .. താമരക്കുളത്തു നിന്നും വന്ന ജയശ്രീ എന്നാ ആ അധ്യാപികയെ .. ഇന്നും തിരയുന്നു ... എന്നെങ്കിലും ഒരിക്കല്‍ കണ്ടാല്‍ ഒരിക്കല്‍ ഞാന്‍ മറന്നുപോയ ഒരു പാദനമസ്കാരത്തിനു ...... എന്‍റെ നെറുകയില്‍ ചേര്‍ത്തുവച്ച ആ കണ്ണുനീര്‍ത്തുള്ളികളുടെ അനുഗ്രഹപ്പെയ്ത്തിനു .................

വാര്‍ധക്യപ്പറവകള്‍........



ഈ കഴിഞ്ഞ അവധിക്കാലത്ത് , ചെങ്ങന്നുരിലുള്ള "തണല്‍" എന്ന, കാന്‍സര്‍ ബാധിതരായ ആള്‍ക്കാര്‍ക്ക് വേണ്ടിയുള്ള ആവാസ കേന്ദ്രം ,യാദൃശ്ചികമായി സന്ദര്‍ശിക്കാന്‍ ഇടയായി .... ഒരു വയസ്സ് തികയാത്ത എന്‍റെ മോനും ,ഭാര്യയും ,എന്‍റെ കൂടെ ഉണ്ടായിരുന്നു .കാന്‍സര്‍ എന്ന മാരക രോഗം ബാധിച്ചവര്‍ മാത്രമല്ല അവിടെ ഉള്ളത്. ലോകത്തിന്‍റെ ആരവങ്ങളില്‍ ഒന്നും പെടാതെ ഏതോ നിശബ്ദതയില്‍ ജീവിക്കുന്ന കുറേപ്പേര്‍....അതില്‍ മാനസിക രോഗികള്‍, ഉപേക്ഷിക്കപ്പെട്ട വാര്‍ധക്യങ്ങള്‍ ......അങ്ങനെ ഒരുപാട് കാരണങ്ങളാല്‍ അവിടെ എത്തിചേര്‍ന്നവര്‍ ....ഒട്ടു മിക്കതും സ്ത്രീകളാണ് .ചിലര്‍ ജീവിതം തീര്‍ന്നു എന്ന് അറിഞ്ഞിട്ടും ചുണ്ടില്‍ ഒരു വരണ്ട പുഞ്ചിരി കാത്തു സൂക്ഷിക്കുന്നവര്‍. എന്‍റെ മകന്‍ കൈകളില്‍ നിന്നും കൈകളിലേയ്ക്ക് മാറിക്കൊണ്ടേയിരുന്നു .... ചിലപ്പോ അവന്‍ ചിരിച്ചു ... ചിലപ്പോള്‍ കരഞ്ഞു ... അതിനനുസരിച്ച് അവരുടെ മുഖവും മങ്ങിയും തെളിഞ്ഞും നിന്നു.


      *********************************************************


"എന്‍റെ മോന്‍റെ വീട് എവിടാ ?" ഒരു ചോദ്യം ....
ഞാന്‍ മെല്ലെ പറഞ്ഞു 'മാവേലിക്കര'.
"അയ്യോ എന്‍റെ വീട് ചാരുംമൂട്ടിലാ .... അവരുടെ മുഖത്ത് ഒരു നിമിഷം കൊണ്ട് ഒരായിരം ചിരിയോര്‍മ്മകള്‍ മിന്നി മറഞ്ഞു. ആ ഓര്‍മകളില്‍ ഇന്നും ഒരുപക്ഷേ മാഞ്ഞു പോയ ഒരു അച്ഛന്റെയും അമ്മയുടെയും കനിവിനുള്ള ദാഹം ഉണ്ടാവാം ....ചോദ്യങ്ങള്‍ പല ഭാഗത്തുനിന്നും വന്നുകൊണ്ടേയിരുന്നു .... പൊടുന്നനെ നന്നേ നരച്ച ഒരു സുന്ദരി അമ്മച്ചി ഓടി വന്നു കയ്യില്‍ പിടിച്ചു ...
"എന്‍റെ മോന്‍റെ ആ കുഞ്ഞുമോന്റെ പേരെന്താ ?"
ഞാന്‍ മറുപടി പറഞ്ഞു ....
"എന്‍റെ കൊച്ചുമോനും ഇപ്പൊ ഇത് പോലെ ആയിരിക്കും .... ഇതേ ചിരിയാ അവന്‍റെയും" അമ്മച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു ....

പിന്നീട് ചോദ്യങ്ങളുടെ ഒരു കേട്ട് തന്നെ അഴിച്ചു. കുഞ്ഞിനെ എടുത്തു ശരിയാകാത്തതിനു എന്നെ അധികാരത്തോടെ അവര്‍ ശകാരിച്ചു. അവനും ഞങ്ങളും പൊടുന്നനെ അവര്‍ക്ക് ആരൊക്കെയോ ആയി ....

എന്‍റെ അമ്മ ചെങ്ങന്നുര്‍ക്കാരിയാണെന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ വീട്ടു പേര് ചോദിച്ചു .
അടുത്ത ചോദ്യം "ഏതാ പള്ളി ?"
മറുപടി അവരെ ഒരുമാത്ര നിശബ്ദരാക്കിയെന്നു തോന്നി ...
പിന്നെ വാക്കുകള്‍ അടര്‍ന്നു വീണു ..."ഞാനും ആ പള്ളിയിലായിരുന്നു .",പക്ഷെ മോന്‍ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല .
വീട്ടുപേര് പറഞ്ഞാല്‍ ഒരുപക്ഷേ അമ്മയ്ക്ക് അറിയുമായിരിക്കും
പിന്നീട് കുറെ കഥകള്‍ .......

യാത്ര പറഞ്ഞു പിരിയുമ്പോള്‍ ആ അമ്മച്ചിയുടെ കൈ എന്‍റെ കയ്യില്‍ നന്നേ മുറുക്കെ പിടിച്ചിരുന്നു .....
ഞാന്‍ സങ്കടത്തോടെ മെല്ലെ പറഞ്ഞു " അമ്മച്ചി വിഷമിക്കേണ്ട .. ഞാന്‍ പ്രാര്‍ഥിക്കാം അസുഖം മാറാന്‍ " (കാന്‍സര്‍ ആണെന്നാണ്‌ ഞാന്‍ കരുതിയത് )

അമ്മച്ചി ഒന്ന് ചിരിച്ചു .... കണ്ണ് ഒന്ന് നന്നായി ചിമ്മി ,ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു ....
"അമ്മച്ചിയ്ക്ക് ഒന്നുമില്ലെടാ ചെക്കാ ..... ഒരു അസുഖവും ഇല്ല ... പക്ഷെ എന്‍റെ മക്കള്‍ക്ക്‌ സമയമില്ല ... ഒരാള്‍ കുടുംബസമേതം അമേരിക്കയില്‍ . നാട്ടിലുള്ളവന്‍ വേറെ വീട് വച്ച് മാറി ഭാര്യയും കുട്ടികളുമായി താമസം.അങ്ങേരു അങ്ങ് നേരത്തേ പോയി എന്നെ കൂട്ടാതെ ... മക്കള്‍ക്ക്‌ അമ്മ തനിച്ചു താമസിക്കുന്നത് ഭയം .. അമ്മയെ രാത്രി ആരെങ്കിലും കൊന്നിട്ടാലോ? ചാകുന്നതില്‍ അല്ല വിഷമം .അവര്‍ക്ക് കേസ് പറയാന്‍ സമയമില്ലെന്ന് മരുമകള്‍ ...... അപ്പൊ ഞാന്‍ ഇങ്ങു പോന്നു ...... അത്ര തന്നെ .... ആ ചിരി മാഞ്ഞിരുന്നില്ല ... നനഞ്ഞ കണ്ണുകള്‍ എന്‍റെ കാഴ്ച മറച്ചു ...........

എന്‍റെ നെഞ്ച് പതിവിലും അതീതമായി മിടിക്കുന്നുണ്ടായിരുന്നു .. വാക്കുകള്‍ എനിക്ക് നഷ്ടമായി .... തിരിഞ്ഞു നോക്കാതെ നടന്നിറങ്ങി .
അതുവരെ താഴെ വയ്ക്കാതെ ഞാന്‍ കൊണ്ട് നടന്ന എന്‍റെ കുഞ്ഞിന്‍റെ കൈകളെ മുറുക്കെ പിടിച്ചു .......

"ഒട്ടൊരു ഭയത്തോടെ അവനോടു എന്‍റെ ഹൃദയം ചോദിച്ചു

"നാളെ നീയും " ???????????

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി