തിളച്ചു തൂവിയ ഒരു പകലിന്റെ അവശിഷ്ട്ടങ്ങള്‍ പഴുത്ത സൂര്യന് ചുറ്റും തുണ്ടുകളായി അല്‍പ്പം കറുത്ത് ചിതറിക്കിടന്നിരുന്നു... ഒരു നീണ്ട പകലിലെ ജോലിയുടെ തിക്കും തിരക്കും തലച്ചോറിലെവിടെയോ ഒടുങ്ങാത്ത ഒരു മൂളല്‍ തീര്‍ത്തു കീഴടങ്ങാതെ നിന്നു. കത്തിതീരാത്ത ചിന്തകളെ ശമിപ്പിക്കാന്‍ വഴി തിരഞ്ഞു ദുബായ്ദേരയിലെ കൊച്ചു മുറിയുടെ അടുക്കളഭാഗത്തെ ഇടുങ്ങിയ "പുകപ്പുരയില്‍" ദൂരേയ്ക്ക് നോക്കി നില്ക്കവേ ആണ് അവന്റെ കോള്‍ വരുന്നത്.സതീഷിന്റെ.
"അച്ചായോ,ന്താ പരിപാടി?"
ഒന്നൂല്ലെടാ ..വെറുതേ......
ന്നാ മ്മക്ക് അങ്ങോട്ട് ഇറങ്ങിയാലോ?"
പിന്നെന്താ.. പോയേക്കാം....."
പാന്റ്ന്റെ പിന്‍മുറിയില്‍ പേഴ്സ് ഭദ്രമാണെന്ന് ഉറപ്പുവരുത്തി മെല്ലെ നടന്നു . പുറത്ത് പാര്‍ക്കിങ്ങില്‍ അവന് ഉണ്ടായിരുന്നു കാത്ത്.
"ഹവാന" എന്നത് ദേര ഫിഷ് റൗണ്ട് എബൌട്ടിന് അല്‍പ്പം മാറിയുള്ള ഇടുങ്ങിയതും ,വൃത്തിഹീനവും,എന്നാല്‍ നന്നേ തിരക്കുള്ളതുമായ ഒരു ബാര്‍ ആണ്. എണ്ണി തിട്ടപ്പെടുത്താനും മാത്രം കാശ് കൈവശം ഉള്ളവരായ സാധാരണക്കാരുടെ സ്ഥലം എന്നാണു വയ്പ്പെങ്കിലും ഡാന്‍സ് ബാറുകളുടെ ആധിക്യവും സ്വതവേ ഉള്ള ഒരു ഇരുളിമയും പകല്മാന്യന്മാരായ അറബികളെ മുഴുവന്‍ അവിടേയ്ക്ക് ആകര്‍ഷിക്കാറുണ്ട്. സന്ധ്യ മയങ്ങി ചെന്നാല്‍ തടിച്ച ചുണ്ടുകളും പാതി അടഞ്ഞ കണ്ണുകളുമുള്ള റഷ്യക്കാരികളുടെ മടിയില്‍ ,അമ്മയുടെ മടിയിലെ കുഞ്ഞ് എന്നപോലെ കൊഞ്ചുന്ന അറബി ക്കിഴവന്മാരെ കാണാം.ഒറ്റഗ്ലാസിന്റെ കാശു കനത്തില്‍ കടിച്ച് തൂങ്ങി മണിക്കൂറുകള്‍ ഇരിക്കുന്ന മലയാള ജന്മങ്ങള് കാണാം. പാട്ടുപാടി എല്ലാം മറക്കുന്ന വെളുത്ത കിഴവന്മാരെകാണാം.അറ്റമെരിയു
"ഇനി എന്തേലും വേണോ?"
പാതി മൂടിയ കണ്ണുകളെ തുറപ്പിച്ചു ഒരു ചോദ്യമെറിഞ്ഞു അവള്. എനിക്ക് നേരെ അവളുടെ കണ്ണില്‍ നിന്നും തിരിച്ചറിയാനാവാത്ത ഒരു ജ്വാല ഉണരുന്നത് ഞാന്‍ കണ്ടു .
അടഞ്ഞു തുടങ്ങിയ പ്രജ്ഞയില്‍ ഞാന്‍ അവളെ അടിമുടി നോക്കി. കറുത്ത നാഗങ്ങളുടെ കാമ ശീല്ക്കാരം മനസ്സില്‍ പുളഞ്ഞു. എന്റെ മനസിലെ ഖജുരാഹോയില്‍ ഞാനും അവളും ശില്പ്പങ്ങളായി. എങ്ങിനെയും വളയുന്ന നാവിന്റെ ബലത്തില്‍ ,ബാറിന്റെ ഏറ്റവും പിന്നിലെ ഇരുളിന്റെ ബലത്തില്‍ ,അവളോട്കൂടുതല്‍ അടുക്കവേ തിരുവനന്തപുരംകാരി നിഷ ഒരു തനി നാട്ടിന്‍പുറത്തുകാരിയായി എന്നോട് പലതും പറഞ്ഞുകൊണ്ടേയിരുന്നു. അവളെപ്പറ്റി, നാട്ടിലെ അവളുടെ കൊച്ചു വീടിനെപ്പറ്റി, രണ്ടു അനിയത്തിമാരെപ്പറ്റി, കാന്‍സര്‍ ബാധിച്ചു കിടക്കുന്ന അമ്മയെപ്പറ്റി, അവളുടെ വിവാഹം എന്ന അവരുടെ ഇനിയും നടക്കാത്ത സ്വപ്നത്തെ പറ്റി,....അങ്ങനെ ഒരുപാടൊരുപാട്.......
കറുത്ത തടിയന്മാരായ കെനിയന്‍ സെക്യൂരിറ്റികള്‍ കാണാതെ അവളുടെ നമ്പര്‍ എഴുതി വാങ്ങുമ്പോള്‍ കൈ വിറച്ചു.മനസ്സില്‍ രണ്ടു കൊമ്പും, ദംഷ്ട്രകളും,ചോര നാവും നീട്ടി ഒരു പിശാചു ഉണര്‍ന്നു. മെല്ലെ അകമേ ക്രൂരമായി ചിരിച്ചു. തപ്പിത്തടഞ്ഞ് എഴുന്നേല്ക്കുമ്പോള് ആരും കാണാതെ രണ്ടു വിരലില്‍ അവള് മെല്ലെ പിടിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ അവളുടെ രണ്ടു കണ്ണുകളില്‍ നിന്നായി ഒന്നിന്പിറകേ ഒന്നായി മുത്തുകള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു. ഒപ്പം അവളുടെ വിറകൊണ്ട ചുണ്ടുകളില്‍ നിന്നും കനല് പോലെ ആ വാക്കുകള്‍ അടര്‍ന്നു ചിതറി എന്നെ ആസകലം പൊള്ളിച്ചു.
"ഏട്ടന്...... എന്റെ ഏട്ടനെ കണ്ടാലും ഇതുപോലെയാ...... ഇതേ ചിരി....പാവം ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ... ഞാന്‍ ഇവിടെ വരില്ലായിരുന്നു....."
അകമേ നിന്നും തികട്ടി തള്ളിയ' ഒരു ഏങ്ങലില്‍ അവളുടെ വാക്കുകളെ കണ്ണീര് വിഴുങ്ങി. എന്റെ മനസിലെ വീശിയടിച്ച ചുഴലിയില്‍ ഖജുരാഹോ തകര്‍ന്നടിഞ്ഞ് എന്നെ കൊഞ്ഞനം കുത്തി.ഞാന്‍ കനലില്‍ നിന്നാല്‍ എന്നപോലെ പൊള്ളി വിറച്ചു. എന്റെ കാഴ്ച കണ്ണീരു വന്നു മറഞ്ഞു. ആര്‍ത്തു ചിരിക്കുന്ന ഒരുപറ്റം ആളുകള്‍ക്കിടയില്‍ ഞാന്‍ പൊടുന്നനെ മനസ്സുകൊണ്ട് നഗ്നനായി... മുറിവേറ്റ മനസ്സുമായി, നാണിച്ചു തലതാഴ്ത്തി വേച്ചു വേച്ചു പുറത്തേയ്ക്ക് നടന്നു.......... വഴിപോലും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
Good, am Adil from sharjah\
ReplyDeleteThanks Adil. Am also
DeleteThanks Adil. Am also
Deleteചിലതിനു ന്യായികരണം മതിയാകില്ല...rr
ReplyDeleteനല്ല എഴുത്തു്.
ReplyDelete.
തെറ്റുകളെ തെറ്റുകളാണെന്നു സമ്മതിച്ചു തിരുത്തുന്നതിനുപകരം സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും മറ്റു വ്യക്തികളെയും കുറ്റപ്പെടുത്തി സ്വയം ന്യായീകരിക്കുന്ന സ്വഭാവം മനുഷ്യനിൽ രൂഢമൂലം.
ആദിമാതാപിതാക്കളുടെ പാപത്തിന്റെ ജീനുകൾ എന്നെങ്കിലും പൂർണ്ണമായി ഇല്ലാതാകുമോ?